Tuesday, November 27, 2007

ഒരു ടീച്ചറെ എങ്ങനെ പ്രേമിക്കാം .. ?

എങ്ങനെ പാചകം ചെയ്യാം ,
എങ്ങനെ എളുപ്പത്തില്‍ പൂന്തോട്ടമുണ്ടാക്കാം, എങ്ങനെ ഗാസ് ലാഭിക്കാം, എങ്ങനെ മുഖക്കുരു മാറ്റാം എന്നിങ്ങനെ ആവശ്യമില്ലാത്ത പലതും പലയിടത്തും സുലഭമായിക്കാണാം.പക്ഷേ എങ്ങനെ
ഒരു ടീച്ചറെ എങ്ങനെ പ്രേമിക്കാം എന്ന് ഒരെടുത്തും ഇതുവരെ ഞാന്‍ കണ്ടില്ല !.
ഒരു ടീച്ചറെ പ്രേമിക്കുന്നത് പോലെയുള്ള അപകടകരങ്ങളായ പ്രവര്‍ത്തിക്കളിലേര്‍പ്പെടുന്ന നമ്മുടെ പാവം വിദ്യാര്‍ത്ഥി സുഹ്രുത്തുകളെ സഹായിക്കാന്‍ എന്ത് കൊണ്ട് ഈ നാട്ടിലെ പ്രബുദ്ധരായ ബുദ്ധിജീവി വിഭാഗം ഉപേക്ഷ കാണിക്കുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല.

ഇരുട്ടിനെ പഴിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ , ഒരു വിളക്ക് കത്തിച്ച് വെക്കുന്നത്.അതുകൊണ്ട്

ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാന്‍ കഴിയും എന്ന് ഞാനും ഭാസിയും കൂടി കള്ളുഷാപ്പിലിരുന്ന് ആലോചിക്കുകയും അതിന് ഒരു പരിഹാരം കണ്ടെത്തുകയും ചെയ്‌തു.



1 ) സ്വന്തം ക്ലാസ്സിലെ ടീച്ചറെ പ്രേമിക്കുന്നതാണ് ഏറ്റവും ഉത്തമം.സ്വന്തം ക്ലാസ്സിലെ എല്ലാ ടീച്ചറന്മാരേയും വളച്ചു കഴിഞ്ഞ വിരുതന്‍‌മാര്‍ക്ക് അടുത്ത ക്ലാസ്സിലും ഒരു കൈ നോക്കാവുന്നതാ‍ണ്.


2)വിവാഹിതകള്‍ ,അവിവാഹിതകള്‍ എന്നുള്ള ഒരു തരം തിരിവ് പാടില്ല .ഏല്ലാവരേയും ഒരു പോലെ ഗൌനിക്കുക.പക്ഷേ ഒരു സമയം ഒരാ‍ളെ മാത്രം മതി !


3)ആളെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഓപ്പറേഷന്‍ തുടങ്ങാം.ആദ്യ പടിയായി ,ടീച്ചര്‍ പടിപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ ടീച്ചറെ നോക്കി കണ്ണിറുക്കി കാണിക്കാവ്വുന്നതാണ്.

ടീച്ചര്‍ എപ്പോള്‍ നിങ്ങളുടെ മുഖത്തേക്ക് നോക്കിയാലും ഒരു സൈറ്റ് കൊടുക്കുക. അന്നത്തെ ക്ലാസ്സ് കഴിയു‌മ്പോള്‍ ടീച്ചര്‍ നിങ്ങളെ വിളിക്കുകയും നാളെ വരു‌‌മ്പോള്‍ വീട്ടില്‍ നിന്ന് അച്ചനെ വിളിച്ചിട്ട് വരാന്‍ പറയുകയാണെങ്കില്‍ ആ റ്റീച്ചറെ എത്രയും പെട്ടെന്ന് ലിസ്റ്റില്‍ നിന്നും ഒഴിവാക്കാവുന്നതാണ്.



4)അസൈന്മെന്റ് ബുക്കില്‍ ലൌ ലെറ്റര്‍ വെക്കുന്നതാണ് അടുത്ത പണി.ഇക്കാര്യത്തില്‍ തികഞ്ഞ ശ്രദ്ധ വേണം.അതുകൊണ്ട് അക്ഷരം അറിയാവുന്ന ആരെയെങ്കിലും കൊണ്ട് എഴുതിക്കുന്നതായിരുക്കും ബുദ്ധി. !ബുക്ക് തുറന്നാല്‍ ഉടന്‍ റ്റീച്ചറുടെ കണ്ണില്‍ പെടുന്ന രീതിയിലായിരിക്കണം ലെറ്റര്‍ വെക്കണ്ടത്.ഇതു വളരെ ശ്രദ്ധയോടെ ചെയ്യണ്ട ഒരു കാര്യമാകുന്നു.
അല്ലെങ്കില്‍ നിങ്ങള്‍ റ്റീച്ചര്‍ക്ക് വെക്കുന്ന ഈ “അസൈന്മെന്റ് ” നിങ്ങളുടെ സഹപാടികളുടെ ബൂക്കിലേക്ക് അബദ്ധത്തില്‍ ചെന്നെത്താനും അതു മറ്റ് പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യും.
5)സൈറ്റടിച്ച് കാണിച്ചപ്പൊഴും,ലൌ ലെറ്റര്‍ കൊടുത്തപ്പൊഴും ടീച്ചര്‍ പ്രതികൂല നടപടികള്‍ ഒന്നും നിങ്ങള്‍ക്കെതിരെ പ്രയൊഗിച്ചില്ലെങ്കില്‍,ടീച്ചറുടെ ക്ലാസ്സുകള്‍ കട്ട് ചെയ്ത്‌ത് തുടങ്ങാം .
3-4 ദിവസം ടീച്ചറുടെ കണ്ണില്‍ പെടതെ നടക്കുക.അതു കഴിഞ്ഞ് , ടീച്ചറുടെ കണ്ണില്‍ പെടുന്ന തരത്തില്‍ നടക്കുക.( ഹെഡ് മാസ്‌റ്ററുടെ കണ്ണില്‍ പെടാതെയും )ടീച്ചര്‍ നിങ്ങളെ വിളിച്ച് “എന്താണ് ക്ലാസ്സില്‍ കയറാത്തത് “ എന്ന് ചോതിക്കുമ്പോള്‍ “എനിക്ക് ടീച്ചറുടെ ക്ലാസ്സില്‍ ഇരുക്കുമ്പോള്‍ ഏകാഗ്രത കിട്ടുന്നില്ല് .പടിത്തത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല ,” എന്നുള്ള ഡയലോഗുകള്‍ അടിക്കാവുന്നതാണ്.


പയലുകളെ... ,, ആദ്യ, ഇതൊക്കെ പയറ്റി നോക്കുക . അതിന്റെ റെസ്‌പോണ്‍സ് എങ്ങനെയുണ്ടെന്ന് നോക്കുക .വിവരങ്ങള്‍ അപ്പപ്പോള്‍ എന്നെ അറിയിക്കുക .ബാക്കി വഴിയേ ഞാന്‍ പറഞ്ഞു തരാം .

ബാക്കി എന്താണ് ചെയ്യണ്ടത് എന്നുള്ള കാര്യത്തില്‍ ഞാനും ഇപ്പോള്‍ ഒരു ആശയകുഴപ്പത്തിലാണ്.

(റോസ് മേരി ടീച്ചറിന്റെ ഭര്‍ത്താവ് അടുത്ത ആഴ്ച്ച മിലിട്ടറിയില്‍ നിന്നും ലീവിന് വരുന്നതിനാല്‍ ഞാന്‍ പാറായിക്കുളത്തുള്ള വല്യമ്മച്ചിയ്യുടെ വീട്ടിലേക്ക് പോകുകയാണ്.അതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഈ പംക്തി തുടരുന്നതല്ല.)


Thursday, November 22, 2007

ഇതൊന്നും എനിക്ക് പ്രശ്‌നമല്ലന്ന് ഞാന്‍ ഇതാ ഉറക്കെ പ്രഖ്യാപിക്കുന്നു.......

എന്നെക്കുറിച്ച് ശരിക്കും അറിയാത്ത ഏതോ പൈതങ്ങള്‍ അറിവില്ലതെ എന്റെ കഴിഞ്ഞ പോസ്റ്റില്‍ എന്നെ ഭീഷണിപെടുത്താന്‍ വേണ്ടി പേരില്ലാതെ കമന്റിട്ടിരിക്കുന്നു.


ഇതൊന്നും എനിക്ക് പ്രശ്‌നമല്ലന്ന് ഞാന്‍ ഇതാ ഉറക്കെ പ്രഖ്യാപിക്കുന്നു.......


(കണ്ണന്‍ മുതലാളി കീ ജയ് ! ,കണ്ണന്‍ മുതലാളി കീ ജയ് ,കണ്ണന്‍ മുതലാളി കീ ജയ് ........ )


ധൈര്യം ഉണ്ടെങ്കില്‍ നേരിട്ട് വാ‍ടാ എമ്പോക്കികളെ......... അപ്പൊ കാണിച്ച്തരാം നിന്നെയൊക്കെ.....



കൂട്ടത്തില്‍ ഒരുത്തന്‍ ഭാസിയെപറ്റി അനേഷ്വിച്ചിരിക്കുന്നു.

ഇതു വരെ രഹസ്യമാക്കിവെച്ചിരുന്ന ആ കാര്യം ഞാന്‍ ഇപ്പോള്‍ പുറത്ത് പറയാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. ഇനിയെനിക്ക് ഒന്നും നോക്കനില്ല .എല്ലാവരോടും തുറന്ന യു‌ത്ഥത്തിന് ഞാന്‍ തയാര്‍



കഴിഞ്ഞയാഴ്ച്ച ഞാനും ഭാസിയും കൂടി കൊച്ചമ്മണിയുടെ ഇളയ മോനായ മ‌മ്മൂട്ടി യെ കരാട്ടേ പടിപ്പിക്കാന്‍ ചേര്‍ക്കാന്‍ വേണ്ടി ചൈനയില്‍ ഒന്നു പോയിരുന്നു.



അവിടെ ചെന്നപ്പോള്‍ ജാക്കിച്ചാന് ഒരേ നിര്‍ബന്ധം , ഞങ്ങള്‍ അങേരുടെ കൂടെ വൈന്‍ കഴിക്കണമെന്ന് !. വേണ്ടാ ,, വേണ്ടാ എന്ന് കുറെ പറഞ്ഞെങ്കിലും ഈ പഹയന്‍ വിടുന്നില്ല .



പിന്നെ ഞാനും വിചാരിച്ചു , ചെറുക്കന്റെ ആഗ്രഹമല്ലേ നടക്കട്ടേ എന്ന് .


ഞങ്ങള്‍ എല്ലാം കൂടി അവിടെ നില്‍ക്കുമ്പോള്‍ അതാ വരുന്നു ഒരു കരിമ്പുലി !

ജാക്കിച്ചാന്‍ ഉള്‍പ്പെടെ എല്ലാവരും പേടിച്ച് പുറകോട്ട് മാറി .

പക്ഷേ ഭാസി , അവന്‍ വിടുമോ... ??? അവനാരാ മോന്‍... ?

ജാക്കിച്ചാന്‍ പോലും നിലവ്വിളിച്ചു .

“പൊന്നു ഭാസി നീ പോകല്ലേ ... അതു ബയങ്കരനായ പുലിയാണ്.നീ വിചാരിക്കുന്നത് പോലെ ചില്ലറക്കാര്യമല്ല .”

ഭാസി പുലിയുടെ അടുത്തോട്ട് ചെന്ന് ഒരു ചിക്കും ഒരു പാണ്ടും ... !

കഴിഞ്ഞു , ഞങ്ങള്‍ നോക്കുമ്പോള്‍ പുലിയ്യുടെ തലയൊരടുത്ത് .

വാല്‍ ഒരെടുത്ത് , കാല്‍ നാലും നാലെടുത്ത് !

ഞാങ്ങള്‍ ഭാശിയെ നോക്കുമ്പോളോ.... അവന്‍ പുലിയുടെ കിഡ്‌ണിയില്‍ നിന്നും രണ്ട് സ്‌റ്റോണ്‍ വേര്‍തിരിച്ചെടുത്തു കൊണ്ടിരിക്കുകയാണ്. !

ഇതു കണ്ട ഉടനേ തന്നെ ജാക്കിച്ചാന്‍ ഭാസിക്ക് ഒരു അവാര്‍ഡ് അവിടെ വെച്ച് തന്നെ കൊടുത്തു.

സത്യം !

അങ്ങെര്‍ ആരംഭിക്കുന്ന ചൈനാ കളരിയില്‍ ഭാസി തന്നെ മെയിന്‍ ഇന്‍സ്‌ട്രക്‍ടറാവണമെന്ന് ഒരേ നിര്‍ബന്ധം !

അവസാനം സമ്മതിക്കേണ്ടി വന്നു. പയ്യന്റെ ആഗ്രഹമല്ലേ... ????

അതിനാല്‍ നട്ടെല്ല് വേണമെന്ന് ആഗ്രഹമുള്ള എല്ലാ പൈതങ്ങളും ദയവായി എന്നൊട് വഴക്കിന് വരാതിരിക്കുക.

ഭാസി അടുത്തയാഴ്ച തിരിചെത്തും , ജാഗ്രത !!!


Tuesday, November 13, 2007

ഒരു ബ്ലോഗ് കച്ചവടം

സമയം എത്ര വിലപ്പെട്ടതാണന്നുള്ള കാര്യം മനസിലാക്കാതെ വെറുതേ ബ്ലോഗ് വായിച്ച്കൊണ്ടിരിക്കുന്ന വിവരദോക്ഷികളേ.........

എന്നെയൊന്ന് പരിചയപ്പെടുത്താം.
ഞാന്‍ ഒരു പാവം മുതലാളി..
പാരമ്പര്യമായി കിട്ടിയ കുറേ പണം എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ഒരു പാവം.

ഒരു ബ്ലോഗ് തുടങ്ങി എന്റെ മഹത്തയ ആശയങ്ങള്‍ ഒന്നുമറിയാത്ത ഈ ലോകത്തിന് പകര്‍ന്ന് കൊടുക്കാന്‍ എന്നോട് പറഞ്ഞത് എന്റെ ഒരു ശിഷ്യനായ കടപ്പുറം കുമാര്‍ ആണ് .

പണം ഒരുപാടുണ്ടായതിനാല്‍ പുതിയത് തൊടങ്ങാനൊന്നും മെനക്കെട്ടില്ല .
പത്രത്തില്‍ ഒരു പരസ്യം ചെയ്തുകളഞ്ഞു.

എന്തൊരു റെസ്‌പോണ്‍സ് !
എല്ലാം പോസിറ്റീവ് !

എന്റെ ശിഷ്യ ഗണങ്ങളും ഞാനും കൂടി കുറെ ഗുണിക്കലും ഹരിക്കലും എല്ലാം നടത്തി അവസാനം മലയാളരാജ്യം ഏറ്റെടുക്കന്‍ തീരുമാനിച്ചു.

ഇതിനു മുന്‍പ് ഇതില്‍ എഴുതിയിരുന്നത് ഷൈജു എന്ന പേരുള്ള ഒരു അര വട്ടനായിരുന്നു.
വാങ്ങുന്നതിന് മുന്‍പ്പ് ഞാന്‍ ഈ സാധനം ഒന്നു വായിച്ച് നോക്കി.

എന്താ കഥ ! .ഈ പഹയന്‍ എന്തെല്ലാമോ എഴുതിപിടിപ്പിച്ചിരിക്കുന്നു.

ഒന്ന് അവന്റെ സ്വന്തം കഥ തന്നെയാണന്നാണ് തോന്നുന്നത് .ദുബായിക്കഥ പോലും !
പിന്നൊന്ന് അവന്റെ ചീറ്റിപ്പോയ പ്രേമത്തെകുറിച്ചും. എന്നിട്ട് സമ്മാനപദ്ധതിയും നടത്തുന്നുണ്ടത്രേ !


പിന്നീടുള്ളതൊന്നും ഞാന്‍ വായിക്കാന്‍ മെനക്കെട്ടില്ല .

ഈ വിവരദോഷിയുമായി ഫോണില്‍ ബന്ധപ്പെട്ടു .കച്ചവടം ഉറപ്പിച്ചു .
(മേല്‍ പറഞ്ഞ നിരുപണങ്ങള്‍ നടത്താണുള്ള അവകാശം കൂടി എന്നില്‍ നിഷിപ്‌തമായിരിക്കുന്ന രീതിയിലായിരുന്നു കരാര്‍)

രെജിസ്‌‌ട്രേഷന്‍ ദിവസം ഈ മഹാന്‍ കാല് മാറി കളഞ്ഞു .അവന് നേരുത്തേ പറഞ്ഞ തുക പോരത്രെ ! എന്താ ചെയ്യുക .അവസാനം അവന്‍ ചോദിച്ച പണം പുളിങ്കുരു വാരിയെറിയുന്നത് പോലെ ഏറിഞ്ഞു കൊടുത്ത് സംഭവം നടത്തി.

മുതലാളി ഒന്നു കൊണ്ടും പേടിക്കണ്ട ,എല്ലാം ഞാനേറ്റു എന്നു പറഞ്ഞ് എന്നെ ഈ രം‌ഗത്തേക്ക് ഇറക്കിയ എന്റെ പ്രഥമ ശിഷ്യന്‍ ഭാസിയോട് ഞാന്‍ ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു.

ബാക്കിയെല്ലാം വഴിയേ.....

Wednesday, October 31, 2007

ഒരു കള്ള ദുബായിക്കഥ.

സുകുമാരന്‍ പടിക്കുന്ന സമയത്ത് തന്നെ എല്ലാ ടീച്ചറന്‍‌മാരുടേയും പ്രിയപ്പെട്ട വിദ്യാര്‍ത്ഥി ആയിരുന്നു.പടിക്കാന്‍ ഏറ്റവും മിടുക്കന്‍.എല്ലാ പരീക്ഷകളിലും ഉയര്‍ന്ന മാര്‍ക്ക് .
പക്ഷേ , അവന്റേയുള്ളിന്റെ ഉള്ളില്‍ ഒരു കള്ളന്‍ ഒളിഞ്ഞിരിക്കുന്നുണ്ടന്ന് ആരും തിരിച്ചറിഞ്ഞില്ല .


ആറാം ക്ലാസ്സിലെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് അവനായിരുന്നു.അവാര്‍ഡ് വിതരണം ചെയ്യുന്നതിന്റേ തലേ ദിവസം ഹെഡ്‌മാസ്‌റ്റര്‍ അവനോടുള്ള പ്രത്യക വാത്സല്യം കൊണ്ട് ട്രോഫി അവനെ കാണിച്ച് കൊടുത്തു.പിറ്റേ ദിവസം സ്‌കൂള്‍ അസ്സംബ്ലിയില്‍ അവാര്‍ഡ് കൊടുക്കാന്‍ വേണ്ടി നോക്കിയപ്പോള്‍ ട്രോഫി കാണാനില്ല. ! സമ്മാനം വിതരണം ചെയ്യുന്നതിന്റെ തലേ ദിവസം തന്നെ സുരക്ഷിതമായി സുകുമാരന്‍ ട്രോഫി വീട്ടിലെത്തിച്ചിരുന്നു. !


ആറ് വര്‍ഷത്തിന് ശേഷം ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ അച്ചനെ സ്വീകരിക്കാന്‍ സുകുമാരന്‍ എയര്‍പ്പോര്‍ട്ടിലേക്ക് പോയത് അമ്മയുടെയും അമ്മാവന്റേയും കൂടെ കാറിലാണ്.ഒരു മണിക്കൂര്‍ യാത്ര ചെയ്ത് വീട്ടിലേക്ക് എത്തി കാറുകാരന് പണം കൊടുക്കാന്‍ വേണ്ടി പേഴ്‌സ് എടുക്കാന്‍ ശ്രമിച്ച സോനുവിന്റെ അച്ചന്‍ പേഴ്സ് പോക്കറ്റടിച്ചതറിഞ്ഞ് ഞെട്ടി നിന്നപ്പോള്‍ സുകുമാരന്‍ മുതിര്‍ന്നവര്‍ സംസാരിക്കുന്നിടത്ത് നമുക്കെന്ത് കാര്യം എന്ന ഭാവത്തില്‍ മാറി നിന്നു.


ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോല്‍ അച്ചന്‍ അവനോട് ചോദിച്ചു.

“മകനേ നിനക്ക് ആരാകാനാ ആഗ്രഹം..?”

“എനിക്ക് ......”

“എനിക്ക്.... ?”

“എനിക്ക് ..”

“പറ ..ആരാകാനാ എന്റെ മോന് ആഗ്രഹം.. ? ഡോക്ടറാവനോ.. ?”

“വേണ്ട ..”

“പിന്നേ.. ? എന്‍‌ജിനിയര്‍ ആകണൊ ?”

“ങൂ ഹും”

“പിന്നേ .. ? കളക്‍ടര്‍.. ?”

“ങൂ ഹും”

“പൈലറ്റ്... ?”

“ങൂ ഹും”

“പിന്നെ ആരാകാനാ മോന് ആഗ്രഹം... ?”



രണ്ടു നിമിഷത്തെ ഇടവേളക്ക് ശേഷം സുകുമാരന്‍ മൊഴിഞ്ഞു...

“എനിക്ക് പോക്കറ്റടിക്കാരനായാല്‍ മതി ! ”



അച്ചന്‍ ഞെട്ടിയില്ല.ഉടനേ അമ്മയെ വിളിച്ചു ..



“പ്രിയേ നീ എന്നൊട് ക്ഷമിക്കു .. , ഇതു വരേ എനിക്ക് സംശയം ഉണ്ടായിരുന്നു നീ എന്നെ വഞ്ചിക്കുകയായിരുന്നെന്ന് .”

ഭാര്യ ഞെട്ടി . “എന്താ ..എന്താ കാര്യം.. ?”

“ഞാന്‍ കരുതിയത് ഇവന്‍ എന്റെ മകനല്ല , മറിച്ച് നിന്നെ ഹിന്ദി ട്യൂഷന്‍ പടിപ്പിക്കാന്‍ വന്ന കുമാരന്‍ നായരുടേതാണ് എന്നാണ് .”
"ങ്‌ഹേ.. ?"
“ഇപ്പോള്‍ എനിക്ക് ഉറപ്പായി ഇവന്‍ എന്റെ പുത്രന്‍ തന്നെയാണന്ന് ..”

വീണ്ടും കുറച്ച്നേരത്തെ നിശബ്ദദക്ക് ശേഷം അച്ചന്‍ പറഞ്ഞു..
“നാളെ തന്നെ ഇവന്റെ ടീസി വാങ്ങിച്ചോ... ”
“അതെന്താ...???”
“കടത്തില്‍ മുങ്ങികൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ നിന്ന് ഇവന്റെ കഴിവുകള്‍ മുരടിക്കും. സമ്പന്നമായ നാട്ടില്‍ മാത്രമേ ഇവന് അവസരങ്ങള്‍ കിട്ടു. ഇവന്റെ പ്രവര്‍ത്തന മേഖല ഗള്‍ഫാണ്..അതിനാല്‍ ഞാന്‍ തിരിച്ച്പോകുമ്പോള്‍ ഇവനേയും കൊണ്ട് പോകുന്നു.‍”

അങ്ങനെ സുകുമാരന്‍ അവന്റെ അച്ചന്റെ തൊഴില്‍‍രംങ്ങത്തേക്ക് കാലു കുത്തി.

ശേഷം ........ ചരിത്രം.....

ദുബായി ജയിലില്‍ ഇപ്പോള്‍ സുകുമാരന് പ്രത്യേകം സെല്‍ ഉണ്ടെന്നണത്രേ ഇപ്പോഴത്തെ വാര്‍ത്ത.